ദുബായ് ജബലാലിയിലെ ഹൈന്ദവ ക്ഷേത്രം ഇന്ന് ഭക്തർക്കായ് തുറന്നുകൊടുക്കും.
ചടങ്ങിലേയ്ക്കായി സര്‍വമത നേതാക്കളെയും നയതന്ത്രജ്ഞരെയും സര്‍കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ദസറ ഉത്സവ ദിനമായ ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച മുതലാകും ഭക്തജനങ്ങൾക്ക് ഔദ്യോഗികമായുള്ള ദർശന സൗകര്യം ഉണ്ടാകുക. പതിനാറ് ദേവതകളേയും ക്ഷേത്ര സാമൂശ്ചയത്തിന്റെ കമനീയ ഇന്റീരിയര്‍ വര്‍ക്കുകളും കാണാന്‍ ഭക്തര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം ഉണ്ടാവും.
സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പെടെ ഉള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കുന്നത്.
ക്ഷേത്രത്തിൽ രാവിലെ 6.30 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ദർശനസമയം. ഒക്ടോബര്‍ അവസാനം വരെയുള്ള മിക്ക വാരാന്ത്യങ്ങളിലേയും ബുകിങ്ങ്കൾ ഇതിനോടകം പൂർത്തിയായതായാണ് സൂചന.


