നിയന്ത്രണം മറികടന്നുള്ള മത്സ്യബന്ധനത്തെചൊല്ലി മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റ് ഇദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ മുതലപ്പൊഴി റോഡ് ഉപരോധം ആവസാനിപ്പിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് ഇദ്യോഗസ്ഥർ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വച്ച് മത്സ്യത്തൊഴിലാകളെ ചർച്ചയ്ക്ക് വിളിച്ചതോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്ന് രാവിലെയോടെ നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് ഡിവൈഎസ്പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലോളം വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്ത്
ബോട്ടുകൾ വിഴിഞ്ഞത്തേയ്ക്ക് കൊണ്ടുപോകുവാനുള്ള ശ്രമമാണ് സംഘർഷ സാധ്യതയ്ക്ക് കാരണമായത്.

