ക്രമസമാധാന മുന്നോരുക്കത്തിന്റെ ഭാഗമായി തീരദേശ മേഖലയിൽ റൂട്ട് മാർച്ച് നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോടട് അനുബന്ധിച്ചാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്.
ക്രമസമാധാന മുന്നോരുക്കങ്ങളുടെ ഭാഗമായും നിർഭയവും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്തുന്നതിനും ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കേന്ദ്ര സേനയും പൊലീസും സംയുക്തമായി തീരദേശത്ത് റൂട്ട് മാർച്ച് നടത്തിയത്.
വൈകുന്നേരം അഞ്ച് മണിയോടെ പുതുക്കുറിച്ചി ചർച്ച് പരിസരത്ത് നിന്നും ആരംഭിച്ച റൂട്ട് മാർച്ച് മുതലപ്പൊഴിയിൽ അവസാനിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്. പി. പ്രദീപ്, കഠിനംകുളം എസ് എച്ച് ഒ ഷാജിമോൻ, സബ് ഇൻസ്പെക്ടർ ഷിജു, ജി.എഫ് ഐ മുകുന്ദൻ തുടങ്ങിയവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.

