നിലയ്ക്കാമുക്കിലെ പ്രമുഖ ആംബുലൻസ് സർവ്വീസായ ” ബറൈറ്റ് വേ ” ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മേൽ കടയ്ക്കാവൂർ, വിളയിൽ പുത്തൻ വീട്ടിൽ സന്തോഷ് (37) നെയാണ് ഇന്നലെ രാവിലെയോടെ മരിച്ച നിലയിൽ കാണപ്പെട്ടത്.
ആംബുലൻസ് എമർജൻസി സർവീസ്സിലൂടെ
നിലയ്ക്കമുക്ക്, വക്കം, ആറ്റിങ്ങൽ, ചിറയിൻകീഴ് മേഖലകളിലെ രാഷ്ട്രീയ – സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തകർക്കും നാട്ടുകാർക്കും സുപരിചിതനായിരുന്നു അദ്ദേഹം.
മരണകാരണം വ്യക്തമല്ല. കുറച്ചു നാളുകളായി അദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. വീടിനോട് ചേർന്ന് തയ്യാറാക്കിയ ഒരു ഷെഡിയിരുന്നു താമസം.
മരിക്കുന്ന രാത്രി അമ്മയുമായി ഒരുമിച്ചു അത്താഴം കഴിക്കുകയും ഒരുപാട് സമയം അമ്മയുമൊത്തു സംസാരിക്കുകയും ചെയ്തിരുന്നു. കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.
കടയ്ക്കാവൂർ പോലീസിന്റെ നടപടിക്രമണങ്ങൾക്ക് ശേഷം വൈകിട്ട് നാലുമണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു.

