Sunday, July 19, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി.

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി.

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി. പത്തൊൻപത് മലയാളികളും, ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ ഇരുപതോളം പേർ കമ്പോടിയൻ ജെയിലിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്കൾ.

ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്‌കൾ. മാമ്പള്ളി സ്വദേശികളായ നാല് പേരും, ഒരു കൊച്ചുമേത്തൻ കടവ് സ്വദേശിയുമുൾപ്പെടെ അഞ്ച് പേരുണ്ടെന്നാണ് സൂചന. ഇവരൽ മാമ്പള്ളി സ്വദേശികളിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ.

ഇവർ താമസിച്ചിരുന്ന അക്കോമഡേഷനിൽ കമ്പോഡിയൻ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ കഴിയുകയായിരുന്നവരെ പിടികൂടുകയായിന്നു. ഇവരെ ആദ്യം ഒരു ഷൽട്ടറിലേക്ക് മാറ്റുകയും പിന്നീട് കംബോഡിയിലെ ബന്റായ മീൻചേയ പ്രൊവിൻഷ്യൽ പ്രിസണിലേക്ക് മാറ്റുകയുമായിരുന്നു.

ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ട്‌കൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതായാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്. എന്നാൽ ഈ വിവരങ്ങൾ പരസ്യമാക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല.

ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോടിയയിൽ കിടുങ്ങുന്നത്, വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കംബോഡിയയിൽ കുടുങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജോലിക്കായി കമ്പോടിയൻ വിസിറ്റ് വിസക്ക് രണ്ടര ലക്ഷം രൂപ കുടുങ്ങിയവർ, ഏജൻസിക്ക് നൽകിയതായും അന്ന്
ആരോപണം ഉയർന്നിരുന്നു. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുത്തി നടത്തിയ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES