ആറ്റിങ്ങലിൽ അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ, അഞ്ചുതെങ്ങ് സ്വദേശിക്ക് പരുക്ക്.
ആറ്റിങ്ങൽ നഗരസഭ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേയുടെ ഇരുഭാഗങ്ങളിലേയും ഫുട്പാത്തിലെ ഇളക്ട്രിക് പോസ്റ്റ്‌കളിൽ സ്ഥാപിച്ച പൂച്ചട്ടികളാണ് കാൽനട യാത്രക്കാർക്ക് അപകടക്കെണിയായ് മാറിയിരിക്കുന്നത്.
സ്വച്ച്ഭാരതിന്റെ ചുവടുപിടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 2025 – 26 നടപ്പിലാക്കിയ സ്വച്ച് സർവേക്ഷൺ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചട്ടികളിലാണ് കടലാസ് ചെടി ഉൾപ്പെടെയുള്ള മുൾചെടികൾ കടന്നുകൂടിയിരിക്കുന്നത്. ഒന്നര മീറ്ററോളം ഹൈറ്റിൽ സ്ഥാപിച്ചിട്ടുള്ള ഈ ചാടിച്ചട്ടികളിലെ ചെടികൾ കാൽനട യാതികരുടെ കണ്ണിനും മുഖത്തും പരുക്ക് പറ്റുംവിദമാണ് വളർന്നു നിൽക്കുന്നത്.
കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് മുന്നിലെ സ്വകാര്യ ലാബിൽ പരിശോധനകൽക്കായി എത്തിയ അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷം വീട് സ്വദേശി സുനീഷ് (46) ന് കാൽനട യാത്രയ്ക്കിടെ മുഖത്ത് ചെടിയുടെ മുള്ള് കൊണ്ട്, ചെറിയ തോതിൽ പരുക്ക് പറ്റിയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുള്ള് കണ്ണിൽ കൊള്ളാതിരുന്നത്.
തീരെ വീതികുറഞ്ഞ ഫുട്പാത്ത്കളിലെ അനധികൃത വാഹന പാർക്കിങ്ങും, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഫുട്പാത്ത് കയ്യേറിയുള്ള കച്ചവടങ്ങളും ഇതുവഴിയുള്ള കാൽനട യാത്രികർക്ക് കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. അടിയന്തിരമായി പൂച്ചട്ടികളിൽ സ്ഥാപിച്ചിട്ടുള്ള മുൾ ചെടികൾ നീക്കം ചെയ്ത് പകരം പൂച്ചെടികൾ നടവുവാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.


