Sunday, August 9, 2026
HomeANCHUTHENGUമുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. 12:30 ഓടെ മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി ഫാദർ സന്തോഷുമായി നിലവിലെ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു.

മുതലപ്പൊഴിയുടെ ആശാസ്ത്രീയതയ്ക്ക് നാളിതുവരെയും പരിഹാരം കാണുവാൻ കഴിയാത്തത് അപകടങ്ങൾ തുടർക്കഥയാകുന്നതിന് പ്രധാന കാരണമാകുന്നെന്നും, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും, അഴിമുഖത്തും ഹാർബറിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലേയും മെല്ലെപ്പോക്കുകൾ പൊഴിമുഖത്ത് അപകടത്തിൽപ്പെടുന്നവരുടെ ജീവനെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിലും, സംസ്ഥാന നിയമസഭയിലും ഈ വിഷങ്ങളിന്മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം ഇടവക വികാരിക്ക് ഉറപ്പ് നൽകി.

തുടർന്ന് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. കാണാതായി പത്ത് ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിലുള്ള കുടുംമ്പത്തിന്റ കണ്ണുനീരിന് പരിഹാരം കാണുവാൻ തെരച്ചിൽ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുവാനുള്ള നടപടികൾക്ക് വകുപ്പ് തലത്തിൽ ഇടപെടൽ നടത്തുമെന്നും ഷിജിന്റെ ഭാര്യ സ്റ്റിജിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലിക്ക് വേണ്ടിയും, ഷിജിന്റെ മൂത്ത കുട്ടിയുടെ ചികിത്സകൾക്ക് സൗജന്യ ചികിത്സ ഒരുക്കുവാനായ് സാദ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി.

സന്ദർശനത്തിൽ നോർത്ത് ജില്ല പ്രസിഡന്റ് എസ് ആർ റെജികുമാർ, മണ്ഡലം പ്രസിഡന്റ്മാരായ പൂവണത്തുംമൂട് ബിജു, വിജീഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജില്ല സെക്രട്ടറി എൻ എസ് സജു, വർക്കല മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, മുൻ എൻഡിഎ സ്ഥാനാർത്ഥി ബി എസ് അനൂപ്, ജില്ല സെക്രട്ടറി സൗമ്യ എസ്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, അഭിജിത്ത്, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് ഓമി ഏലാപ്പുറം, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോസഫ് ജെ, വൈസ് പ്രഡിഡന്റ് ലോറൻസ് റോബർട്ട്, യുവമോർച്ച ജില്ല സെക്രട്ടറി ചന്ദു ചന്ദ്രൻ, ബൂത്ത്‌ കമ്മറ്റി ഭാരവാഹികളായ രാജു വി, സുനിൽകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES